വടക്കൻ സിറിയൻ വിഷയത്തിൽ റഷ്യയുമായി  ധാരണയിലെത്തി തുർക്കി
അങ്കാറ: വടക്കൻ സിറിയയിലെ സൈനിക നടപടിയുടെ വിഷയത്തിൽ അമേരിക്കക്ക് ശേഷം റഷ്യയുമായും തുർക്കി ധാരണയിലെത്തി. തുര്‍ക്കിഷ് നിയന്ത്രിത ‘സുരക്ഷിത മേഖല’ ഒരുക്കുന്നതിനായി 150 മണിക്കൂറിനകം സിറിയൻ അതിര്‍ത്തിയില്‍ നിന്ന് കുര്‍ദ് സൈന്യം ഒഴിയുമെന്ന ധാരണയിലാണ് ആക്രമണം അവസാനിപ്പിക്കാന്‍ തുര്‍ക്കി സമ്മതിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ നടത്തിയ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. തുര്‍ക്കി- സിറിയന്‍ അതിര്‍ത്തിയിലെ കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലയില്‍ തുര്‍ക്കിയും റഷ്യയും സംയുക്ത പട്രോളിങ് നടത്താനും ചര്‍ച്ചയില്‍ തീരുമാനിച്ചു. നേരത്തെ കുർദുകളെ സഹായിക്കാൻ സിറിയൻ സർക്കാർ സേനയോടൊപ്പം റഷ്യയും പങ്കുചേർന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter