എയ്ഡ്‌സ് ദിനത്തിലെ മുസ്‌ലിം വിചാരങ്ങള്‍
aidsവേശ്യാവൃത്തിക്ക് കുപ്രസിദ്ധി നേടിയ മുംബൈയിലെ ചുവന്ന തെരുവിന്റെ ആവിര്‍ഭാവത്തിനു ഒരു ചരിത്ര പശ്ചാത്തലമുണ്ട്. അഥവാ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ഏതാനും ഇംഗ്ലീഷ് യുവതികളും മുംബൈ സന്ദര്‍ശിക്കാനായി വന്നു. പ്രധാന മന്ത്രിയെ സ്വീകരിക്കാന്‍ തിങ്ങിക്കൂടിയ ജനങ്ങളില്‍നിന്ന് കുറച്ചാളുകള്‍ ഒരു ഇംഗ്ലീഷ് യുവതിയെ കടന്നുപിടിക്കുകയും ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഇതറിഞ്ഞ നെഹ്‌റു ഇന്ത്യക്കാരുടെ ആവശ്യമെന്നു മനസ്സിലാക്കി നിരവധി ഇംഗ്ലീഷ് സ്ത്രീകളെ മുംബൈയിലേക്ക് ഇറക്കുമതി ചെയ്യുകയും മുംബൈ നഗരത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തെരുവ് ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഇതിനുശേഷം 'ചുവന്ന തെരുവിലേക്ക്' ഇന്ത്യയുടെ നാനാഭാഗത്തുനിന്നു ജനങ്ങളും വിവിധ ദേശക്കാരായ സ്ത്രീകളും ഒഴുകിയെത്തി. നെഹ്‌റു ഇത് സ്ഥാപിച്ചിട്ട് ഏകദേശം അന്‍പതോളം വര്‍ഷം കഴിഞ്ഞു. ഇന്നും 'ചുവന്ന തെരുവ്' വേശ്യാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം നീക്കിവെച്ച ഒരു നഗരമായി തുടരുകയാണ്. ഇതുപോലെ വേശ്യാവൃത്തിക്ക് അപഖ്യാതി നേടിയ മറ്റൊരു സ്ഥലമാണ് ഗോവയിലെ മഡ്‌ഗോവ. ഇന്ത്യയിലേക്ക് വിദേശികളെ ആകര്‍ഷിക്കാന്‍ ലൈംഗികതക്ക് മുന്തിയ പ്രാധാന്യം നല്‍കി മസാജ് പാര്‍ലറുകളും ഹോട്ടലുകളും മഡ്‌ഗോവ ബീച്ച് കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈയടുത്തായി കേരളത്തിലെ പ്രമുഖ ബീച്ച് കോവളത്തിനടുത്ത ഒരു ഹോട്ടലില്‍ ഒരു ഇംഗ്ലീഷ് യുവതി റൂമെടുത്തു. പിറ്റേന്ന് മുതല്‍ അവളുടെ റൂമിനു മുമ്പില്‍ സാധാരണ ജനങ്ങളെക്കാളുപരി വലിയ വലിയ ഉദ്യോഗസ്ഥന്മാര്‍ വരെ ക്യൂനില്‍ക്കാന്‍ തുടങ്ങി. ഒരാഴ്ചക്ക് ശേഷം അവള്‍ കേരളം വിടുമ്പോള്‍ വാതിലിനു പുറത്ത് ഇങ്ങനെ ഒരു കുറിപ്പ് എഴുതിയിരുന്നുവത്രെ: ''നിങ്ങള്‍ക്കും എയ്ഡ്‌സ് ലോകത്തേക്ക് സ്വാഗതം.'' ഇപ്പറഞ്ഞവയെല്ലാം ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ഇന്ത്യയിലെത്തന്നെ ഹൈടെക് സിറ്റികളായ ബാംഗ്ലൂര്‍, മൈസൂര്‍, ഹൈദരാബാദ്, കൊല്‍കത്ത തുടങ്ങിയ നഗരങ്ങളിലും ലൈംഗിക വേഴ്ചകള്‍ക്ക് മാത്രം പ്രത്യേക തെരുവുകളുണ്ടത്രെ. ഇവരുടെ സംരക്ഷണത്തിനായി രാജ്യത്തിന്റെ ഭരണതലപ്പത്തുള്ളവരും ഉദ്യോഗസ്ഥവൃന്ദവും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ നേതാക്കന്മാര്‍ക്കുകൂടി ആവശ്യമായതിനാല്‍ ഇവരുടെ പൂര്‍ണ സഹായ സഹകരണവും ഇതിനുവേണ്ടിയുള്ള പ്രോത്സാഹനവും വേണ്ടുവോളം ലഭിക്കുന്നു. ഈയടുത്തായി ഇന്ത്യയിലെ ഒരു പ്രമുഖ നഗരിയില്‍ ലൈംഗിക തൊഴിലാളികളുടെ യോഗത്തില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് പങ്കെടുത്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയുണ്ടായി. എയ്ഡ്‌സ് ബാധിത രാഷ്ട്രങ്ങളില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തിയത് ഹീനവും പരിതാപകരവുമായ ഇത്തരം സംസ്‌കാരിക ജീര്‍ണത മാത്രമാണ്. എയ്ഡ്‌സിനെതിരെ രാജ്യത്തുടനീളം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുമ്പോഴും ദിനംപ്രതി എയ്ഡ്‌സ് എന്ന മഹാമാരി കൂടുതല്‍ ആക്രമണോത്സുകതയോടുകൂടി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. എയ്ഡ്‌സ് രോഗികളെ സംരക്ഷിക്കാനും ബാധിതരല്ലാത്തവര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനും വിവിധയിനം പദ്ധതികള്‍ സ്വകാര്യപ്രവര്‍ത്തകരും ഗവണ്‍മെന്റും സംഘടിപ്പിക്കുമ്പോഴും തടുത്തുനിര്‍ത്താന്‍ കഴിയാത്ത ഒരവസ്ഥാവിശേഷത്തിലേക്ക് ചെന്നെത്തിയിരിക്കുന്നു സമകാലിക ഇന്ത്യ. ഒരു രാജ്യത്തിന്റെ കെട്ടുറപ്പിന് തന്നെ ഭീഷണിയാകുംവിധം എയ്ഡ്‌സ് ഇന്ന് സംക്രമിച്ച് കയറുമ്പോള്‍ സുരക്ഷാ നടപടികള്‍ ഇനിയൊരിക്കലും അമാന്തിച്ചുകൂടാ എന്ന് ഓരോ പൗരനും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇവരുടെയെല്ലാം ചിന്തകള്‍ക്കപ്പുറം ഇന്ത്യയെ എയ്ഡ്‌സ് മുക്ത രാഷ്ട്രമാക്കി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കു വന്നുപെട്ട വീഴ്ചകളെക്കുറിച്ച് അന്വേഷിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഇസ്‌ലാമികമാനം കൈവന്നാല്‍ എത്രമാത്രം വിജയകരമാവും എന്നും ചര്‍ച്ച ചെയ്യാം. എയ്ഡ്‌സ് ഒരു രോഗമാണെന്നോ? സത്യത്തില്‍ എയ്ഡ്‌സ് ചികിത്സാ യോഗ്യമായ ഒരു രോഗമല്ല. മറിച്ച് ദൈവത്തെ ധിക്കരിച്ച നൂഹ് നബിയുടെ സമൂഹത്തെ മുക്കിക്കൊന്നപോലെ, ദുര്‍വൃത്തിയിലേര്‍പ്പെട്ട ലൂത്ത് നബിയുടെ സമൂഹത്തിനുമേല്‍ ഭൂമി മറിച്ചിട്ടതുപോലെ മൂസാ നബിയെ അംഗീകരിക്കാത്ത സമൂഹത്തിന് വ്യത്യസ്തയിനം ശിക്ഷകളിറക്കിയപോലെ അനാചാരങ്ങളും വേണ്ടാവൃത്തികളും സമൂഹത്തെ ഗ്രസിച്ചപ്പോള്‍ അല്ലാഹു തന്നെ എയ്ഡ്‌സ് ഒരു ശിക്ഷയായിട്ട് ഇറക്കിയതാണെന്ന് നമുക്ക് നിസ്സംശയം മനസ്സിലാക്കാം. അതെ, എയ്ഡ്‌സ് ഒരു രോഗമല്ല. ഒരു ശിക്ഷയാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'അല്ലാഹു അവരെ നശിപ്പിച്ചതല്ല, അവര്‍ സ്വയം തങ്ങളെത്തന്നെ നശിപ്പിക്കുകയായിരുന്നു.' ഓരോ സമൂഹത്തെ നശിപ്പിക്കുമ്പോഴും അല്ലാഹു പറയുന്ന ഒരു വാക്കാണിത്. ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമാനമാണ് നാം ഇന്ന് കാണുന്നത്. ദൈവത്തെ പഴിചാരിയിട്ട് കാര്യമില്ല. മനുഷ്യന്‍ സ്വയം ക്ഷണിച്ചു വരുത്തിയതാണ്. ''ക്വാണ്ടം ഉപയോഗിക്കൂ സുരക്ഷിതരാവൂ'' എന്ന് കുടുംബക്ഷേമ വിഭാഗം (?) ഉപദേശിക്കുമ്പോള്‍ സത്യത്തില്‍ അവര്‍ ചെയ്യുന്നത് കുത്തഴിഞ്ഞ ലൈംഗികതക്ക് പ്രോത്സാഹനമേകുകയാണ്. ലൈംഗികതയെ പ്രോത്സാഹിപ്പിച്ച് എയ്ഡ്‌സില്‍നിന്ന് മുക്തി നേടുക എന്നത് അസാധ്യം. മാത്രമല്ല, ഇതിന്റെ അനന്തരഫലം വിനാശത്തില്‍ കലാശിക്കുകയും ചെയ്യും. ഇതിനു തെളിവാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിലുപരി വേഗതയില്‍ എയ്ഡ്‌സ് ബാധിതര്‍ വര്‍ദ്ധിച്ചുവരുന്നത്. ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ രണ്ടായിരത്തി ഇരുപത് ആകുമ്പോഴേക്കു ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചുവന്ന തെരുവ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അധികൃതര്‍ ഇവ പാടേ പിഴുതെറിയുന്നതിനെ സംബന്ധിച്ച് ഇതുവരെ ചിന്തിച്ചിട്ടുണ്ടാവില്ല. തെരുവുകള്‍ അപ്പാടെ അപ്രത്യക്ഷമാക്കുകയും കുത്തഴിഞ്ഞ ലൈംഗികതക്കെതിരെ രാജ്യത്ത് കര്‍ശന നടപടികള്‍ വരാതിരിക്കുകയും ചെയ്യുന്നിടത്തോളം ഈ ഭാരതത്തെ എയ്ഡ്‌സ് മുക്തരാഷ്ട്രമാക്കി മാറ്റുക തീര്‍ത്തും അസാധ്യമാണ്. ഇസ്‌ലാം കൊണ്ട് പ്രതിരോധിക്കാം..! മനുഷ്യരാശിക്ക് വന്ന് പെട്ട ഈ വന്‍ദുരന്തിന് ഒരു രക്ഷാകവചമുണ്ടെങ്കില്‍ അത് ഇസ്‌ലാം മാത്രമാണ്. കുത്തഴിഞ്ഞ ലൈംഗികതയെ നിരുത്സാഹപ്പെടുത്താന്‍ ഇസ്‌ലാം സ്വീകരിച്ച കര്‍ശന നിയമങ്ങള്‍ ആഗോളതലത്തില്‍തന്നെ പ്രായോഗികമാക്കുകയാണെങ്കില്‍ മനുഷ്യരാശിക്ക് സുന്ദരവും സുരഭിലവുമായ ഒരു ചുറ്റുപാടിനെ തീര്‍ച്ചയായും സ്വപ്നം കാണാം. സ്ത്രീയും പുരുഷനും എങ്ങനെ ജീവിക്കണമെന്ന് കേവലം വാക്കുകളിലൂടെ മാത്രമല്ല, 23 വര്‍ഷത്തെ പ്രായോഗിക ജീവിതംകൊണ്ട് നബിതങ്ങള്‍ ഉത്തരാധുനിക ലോകത്തിന് മാതൃകയാംവണ്ണം കാണിച്ചുകൊടുത്തതാണ്. അന്യസ്ത്രീ പുരുഷബന്ധം ഇസ്‌ലാം ശക്തിയുക്തം എതിര്‍ക്കുന്നു. വ്യഭിചരിച്ച വിവാഹിതരെ എറിഞ്ഞുകൊല്ലാനും അവിവാഹിതരെ നൂറ് അടി കൊടുക്കാനും ഒരു വര്‍ഷത്തേക്ക് നാടുകടത്താനുമാണ് ഇസ്‌ലാമിന്റെ കല്‍പന. ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന സ്ഥലത്ത് പരസ്യമായിത്തന്നെ കുറ്റവാളിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. സമൂഹത്തില്‍ ഇത്തരക്കാരെ അകറ്റിനിര്‍ത്തി വ്യഭിചാരത്തെ ഭയപ്പാടോടെ കാണാനുള്ള നിയമങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവന്നാല്‍ മാത്രമേ ഉത്തരാധുനിക ലോകത്തിനു മുക്തി ലഭിക്കൂ എന്ന് തീര്‍ച്ച. നിങ്ങള്‍ വ്യഭിചാരത്തോട് അടുക്കരുത്, തീര്‍ച്ചയായും വളരെ മോശമാണത്, വ്യഭിചരിക്കുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും നിങ്ങള്‍ എറിഞ്ഞ് കൊല്ലുക, വ്യഭിചരിക്കുന്നവര്‍ വിവാഹിതരല്ലെങ്കില്‍ നിങ്ങള്‍ അവരെ അടിക്കുക ഇസ്‌ലാമിക ശരീഅത്തിന്റെ കല്‍പനകളാണിതെല്ലാം. മാനവ സമൂഹത്തെ സംരക്ഷിക്കാനാണ് ഇത്രമാത്രം കഠിനമായ ശിക്ഷയും താക്കീതും നല്‍കിയത്. സമൂഹത്തില്‍ ഇത്തരം പ്രവണത സൃഷ്ടികളെക്കുറിച്ച് പ്രപഞ്ച സ്രഷ്ടാവ് തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. ആദ്യകാലങ്ങളിലൊക്കെ ഇസ്‌ലാമിക ഭരണാധികാരികള്‍ ഇവ നടപ്പാക്കിയതിനാല്‍ സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉറപ്പുള്ളതാവുകയും ദൈവിക ശിക്ഷയില്‍നിന്ന് രക്ഷനേടുകയും ചെയ്തു. ശേഷം കാലം മാറി. പിന്നീടുള്ളവര്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കിയില്ല എന്ന മാത്രമല്ല, നിയമപാലകരും സംരക്ഷകരും അനാചാരത്തിന് കൂട്ടുനില്‍ക്കുകയും ഗവണ്‍മെന്റ് തലത്തില്‍ തന്നെ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തുകയും ചെയ്തു. അതിനാല്‍ തന്നെ ശക്തമാംവിധം ദൈവിക ശിക്ഷകളേറ്റുവാങ്ങാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നു. ''കാലം വിതച്ചിട്ട വിഷ ബീജമേ.. ലോകം ഭയക്കുന്ന ശോകാന്ധകാരമേ...'' എന്ന് കാലത്തെ പഴിചാരുന്നത് ഫലമുണ്ടാക്കുകയില്ല. എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പും 'സദാചാരബോധം' സമൂഹത്തില്‍ നടമാടിയാല്‍ മാത്രമേ ശോകാന്ധകാരത്തെ ഭയക്കാത്ത സുന്ദരമായ ഒരു ചുറ്റുപാട് നമുക്ക് സ്വപ്നം കാണാന്‍ സാധിക്കുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അപര്യാപ്തതകൊണ്ടല്ല എയ്ഡ്‌സിനെ തുടച്ചുനീക്കാന്‍ സാധിക്കാത്തത്; മറിച്ച്, സദാചാരബോധം ഉള്‍ക്കൊള്ളാത്ത, സ്വന്തം ഇണയില്‍ മാത്രം തൃപ്തിപ്പെടാത്ത ഉത്തരാധുനികന്റെ സ്വയം കണ്ടെത്തലുകള്‍കൊണ്ട് മാത്രമാണ്. ഇസ്‌ലാമിക നിയമങ്ങളിലേക്കുള്ള തിരിച്ചുപോക്ക് മാത്രമേ ഇതിനൊരു പരിഹാരമായി നിര്‍ദ്ദേശിക്കാന്‍ സാധിക്കുകയുള്ളൂ... അല്ലാഹു പറഞ്ഞതെത്ര ശരി: അവരെ നാം നശിപ്പിച്ചിട്ടില്ല. അവര്‍ സ്വയം അവരുടെ ശരീരങ്ങളെ നശിപ്പിക്കുകയായിരുന്നു...!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter