എൻ.ആർ.സി ബീഹാറിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് നിതീഷ് കുമാർ
പാറ്റ്‌ന: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ച ബിജെപി സഖ്യ കക്ഷിയായ ജെഡിയു ദേശീയ പൗരത്വ രജിസ്റ്റർ വിഷയത്തിൽ മുൻ നിലപാട് ആവർത്തിച്ച് രംഗത്തെത്തി. എൻ.ആർ.സി ബീഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവർത്തിച്ച് വ്യക്തമാക്കി. അതേസമയം 2010 ലേതിന് സമാനമായി ദേശീയ പൗരത്വ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് നിതീഷ് ചെയ്യുന്നതെന്നാണ് കരുതപ്പെടുന്നത്. ദേശീയ പൗരത്വ പട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുള്ള രക്ഷിതാക്കളുടെ ജനനസ്ഥലം, ആധാര്‍ തുടങ്ങിയവ എടുത്തുകളയണമെന്നും അത് അനാവശ്യമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ മാസം പൗരത്വ രജിസ്റ്റര്‍ അസമിന് വേണ്ടി മാത്രമാണെന്നും ബീഹാറില്‍ നടപ്പാക്കില്ലെന്നും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter