ഗാസയില്‍ ഇസ്രയേല്‍ മനുഷ്യാവകാശലംഘനം നടത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്

ഗാസയില്‍ ഇസ്രയേല്‍ മനുഷ്യാവകാശലംഘനം നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.

ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച ഫലസ്ഥീനികളെ ആക്രമിച്ച ഇസ്‌റാഈല്‍ നടപടി അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാന്റിയാഗോ കന്റോണിന്റെ നേതൃത്തിലുളള യു.എന്‍ സ്വതന്ത്ര്യ കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ലംഘനകളില്‍ പലതും യുദ്ധക്കുറ്റങ്ങളില്‍ ഉള്‍പെടുത്താമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2018 മാര്‍ച്ച് 30 നും ഡിസംബര്‍ 31 നും ഇടയിലുള്ള ആക്രമണങ്ങളാണ് കമ്മീഷന്‍ പരിശോധിച്ചത്. ഇക്കാലയളവില്‍ 189 ഫലസ്ഥീനികളാണ് കൊല്ലപ്പെട്ടിട്ടുളളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter