ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം രക്തരൂക്ഷിതമാകുന്നു; പ്രക്ഷോഭകർക്കെതിരെ സൈനിക നടപടി
ബാഗ്ദാദ്: കടുത്ത തൊഴിലില്ലായ്മയിലും സര്‍ക്കാരിന്റെ അഴിമതിയിലും പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങിയ ഇറാഖില്‍ പ്രക്ഷോഭം ശക്തമാവുന്നു. രാജ്യത്തെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത പ്രധാനമന്ത്രി അദില്‍ അബ്ദുള്‍ മഹദി രാജിവെക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രക്ഷോഭത്തെ നേരിട്ട സൈന്യത്തിന്റെ ആക്രമണത്തിൽ 93 പ്രക്ഷോഭകർ കൊല്ലപ്പെട്ടു. മൂവായിരത്തോളം പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. പ്രതിഷേധം അടിച്ചമര്‍ത്താനായി ഇറാഖില്‍ ഇന്നലെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഫലപ്രദമായില്ല. കടുത്ത പ്രതിഷേധം കാരണം ഒടുവിൽ സർക്കാർ കര്‍ഫ്യൂ പിൻവലിക്കുകയും ചെയ്തു. പ്രക്ഷോഭം ഇറാഖ് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തര യോഗം വിളിച്ചെങ്കിലും ചില പാര്‍ലമെന്റംഗങ്ങള്‍ ഇത് ബഹിഷ്‌കരിച്ചതിനാല്‍ ചര്‍ച്ച നടന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter