ഉയിഗൂർ മുസ്‌ലിംകളോടുള്ള ചൈനീസ് നിലപാടിൽ എതിർപ്പുമായി  മെസ്യൂട് ഓസില്‍
 ഇസ്തംബൂള്‍: ചൈനീസ് സർക്കാർ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയമാക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ ജീവിക്കുന്ന ഉയ്ഗൂര്‍ മുസ്ലിംകള്‍ക്ക് പിന്തുണയുമായി മുന്‍ ജര്‍മന്‍ ഫുട്ബാളറും ആഴ്സനല്‍ താരവുമായ മെസ്യൂട് ഓസില്‍ രംഗത്ത്. ട്വിറ്ററിലൂടെ തുര്‍ക്കിഷ് ഭാഷയില്‍ നടത്തിയ പ്രതികരണത്തിലാണ് ഉയ്ഗൂര്‍ ജനതക്കായി പ്രാര്‍ഥിച്ചും മുസ്ലിം ലോകത്തിന്‍റെ നിശ്ശബ്ദതയെ കുറ്റപ്പെടുത്തിയും ഓസിൽ നിലപാട് വ്യക്തമാക്കിയത്. 'ഖുര്‍ആന്‍ കത്തിക്കപ്പെടുന്നു. പള്ളികള്‍ അടച്ചുപൂട്ടുന്നു. മുസ്ലിം മതപാഠശാലകള്‍ വിലക്കപ്പെടുന്നു. മതപണ്ഡിതർ കൊല്ലപ്പെടുന്നു- അദ്ദേഹം കുറിച്ചു. സഹോദരങ്ങളെ ക്യാമ്പുകളിലേക്ക് തള്ളിവിടുന്നു. അവരുടെ ഇടങ്ങളില്‍ ചൈന അധിനിവേശം നടത്തുന്നു. അവരെ വിവാഹം ചെയ്യാന്‍ മുസ്ലിം സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെടുന്നു. എന്നിട്ടും മുസ്ലിം ലോകം നിശ്ശബ്ദത തുടരുകയാണ്. അവരുടെ ശബ്ദം ആരു കേള്‍ക്കുന്നില്ല. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഉയ്ഗൂര്‍ വംശജരുടെ പ്രശ്നം മറച്ചുവെക്കുകയാണ്. മുസ്ലിം രാജ്യങ്ങളും മാധ്യമങ്ങളും എവിടെ മറഞ്ഞിരിക്കുന്നു'' ഓസിൽ തുറന്നടിച്ചു. ഓസിലിന്റെ ട്വീറ്റിനെതിരെ ആഴ്സനലിന്റെ ചൈനീസ് ആരാധകർ എതിർപ്പുമായി രംഗത്തെത്തി. താരത്തെ മത്സരത്തിൽ നിന്നും വിലക്കണമെന്നും, ഓസില്‍ കളിക്കുന്ന മത്സരങ്ങള്‍ ചൈനയില്‍ പ്രദര്‍ശിപ്പിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. അതേസമയം, താരത്തിന്‍റെ നിലപാടിന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter