ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളാണ് ബാബരി വിഷയത്തിൽ മതേതര രാജ്യത്തെക്കാൾ നീതി പുലർത്തിയതെന്ന് മുൻ സുപ്രീംകോടതി ജഡ്ജ്
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകി പുറപ്പെടുവിച്ച വിധിയിലെ നിഗമനങ്ങള്‍ തെളിവുകളുമായി യോജിക്കുന്നില്ലെന്നും ഇത് തന്നെ 'അളവില്ലാത്ത വിധം' നടുക്കിയെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. ഗാംഗുലി. 'ന്യായാധിപനായുള്ള എന്‍െറ 18 വര്‍ഷത്തെ എളിയ ജീവിതത്തില്‍ ഒരിക്കലും ഒരു വിധിന്യായത്തിന് അനുബന്ധം ആകാമെന്ന് ഞാന്‍ കേട്ടിട്ടില്ല. അയോധ്യ വിധി പഠിച്ച ശേഷം എന്റെ ഒറ്റ വാചകത്തിലുള്ള പ്രതികരണം ഇതായിരുന്നു-വിധിന്യായത്തിലെ നിഗമനങ്ങള്‍ തെളിവുകളുമായി യോജിക്കുന്നില്ല. ഇവ പരസ്പരം നിഷേധാത്മകമാണ് താനും. ജഡ്ജിമാരെ വിമര്‍ശിക്കുകയല്ല ഞാന്‍. പക്ഷേ, എനിക്ക് ഇതുമായി പൊരുത്തപ്പെടാനാകുന്നില്ല.' -ഇന്ത്യ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ 'സുപ്രീം കോടതിയുടെ അയോധ്യ വിധിന്യായത്തിന്‍െറ പരിണിതഫലങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം 1934ല്‍ സാമുദായിക അസ്വാസ്ഥ്യങ്ങളുണ്ടായപ്പോള്‍ മസ്ജിദിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ബ്രിട്ടീഷ് സര്‍ക്കാറാണ് അതിന്‍െറ അറ്റകുറ്റപണികള്‍ നടത്തിയത്. ഹിന്ദുക്കളില്‍ നിന്ന് പിഴയും ഈടാക്കിയിരുന്നു. മതേതരത്വം അടിസ്ഥാന ഘടകമായ ഭരണഘടനക്കനുസരിച്ച്‌ രൂപീകരിച്ച സര്‍ക്കാറിനേക്കാള്‍ സാമ്രാജ്യത്വ ശക്തികള്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചിരുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭരണഘടന നിലവില്‍ വന്ന് കഷ്ടിച്ച്‌ ഒരു മാസം പിന്നിടുേമ്ബാളേക്കും ഹിന്ദു വിഗ്രഹങ്ങള്‍ മസ്ജിദിനുള്ളില്‍ നിഗൂഢമായി സ്ഥാപിച്ചിരുന്നു. ഹിന്ദുക്കള്‍ നിയമവിരുദ്ധമായി എല്ലായ്പോഴും മസ്ജിദിന്‍െറ ഭൂമി കൈയേറിയിരുന്നു. മസ്ജിദ് തകര്‍ത്തത് അവര്‍ക്ക് ഭേദപ്പെട്ട ഉടമസ്ഥാവകാശം ലഭിക്കുന്നതിനെ ബലപ്പെടുത്തിയോ എന്ന സംശയമുയരും വിധിന്യായം വായിച്ചാല്‍'- അദ്ദേഹം വ്യക്തമാക്കി. 'മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങിനും മറ്റ് ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ അതിവേഗ വിചാരണക്ക് 2017ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അത്രയും ഗൗരവമായി സുപ്രീം കോടതി പരിഗണിച്ച കേസിലാണ് ഇപ്പോള്‍ മസ്ജിദ് നിലനിന്നിരുന്ന അതേ സ്ഥലത്ത് കര്‍മ പദ്ധതി രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഞാന്‍ ജഡ്ജിമാരെ വിമര്‍ശിക്കുകയല്ല. അവര്‍ അറിവുള്ള ആളുകളാണ്. സുപ്രീം കോടതി വിധിയുടെ പപശ്ചാത്തലത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക മാത്രമാണ് ഞാന്‍. മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടന ആര്‍ട്ടിക്ള്‍ 26 സുപ്രീംകോടതി പരാമര്‍ശിച്ചുപോലുമില്ല. അറിവുള്ള ജഡ്ജിമാരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തി പറയട്ടെ, ഇതുമായി എനിക്ക് പൊരുത്തപ്പെടാനാകുന്നില്ല'- ജസ്റ്റിസ് ഗാംഗുലി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter