സമാധാന ചര്‍ച്ചകളുമായി യു.എസ് -ഫലസ്ഥീന്‍ കൂടിക്കാഴ്ച

 

ഫലസ്ഥീന്‍ സമാധാനം  ചര്‍ച്ചകള്‍ക്ക് പുതിയ പ്രതീക്ഷയുമായി അമേരിക്കന്‍ ഉദ്യോഗസ്ഥരും ഫലസ്ഥീന്‍ അതോറിറ്റി നേതാക്കളും കഴിഞ്ഞ ദിവസം ജറൂസലമിലെ കിംഗ് ഡാവിഡ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി.
അന്താരാഷ്ട്ര നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കരാറാറ് കൊണ്ട്‌വരേണ്ടതെന്ന് കൂടിക്കാഴ്ചയില്‍ ഫലസ്ഥീന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
1967 ലെ അതിര്‍ത്തികള്‍ നിശ്ചയിച്ചത് പ്രകാരമാണ് ഫലസ്ഥീന്‍ രാഷ്ട്രം സ്ഥാപിക്കേണ്ടെതെന്നും ഇപ്പോള്‍ ജറൂസലമില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന മുഴുവന്‍ നിര്‍മമാണ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിറുത്തിവെക്കണമെന്നും  ഫലസ്ഥീന്‍ നേതാക്കള്‍ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.
ഫലസ്ഥീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) ജനറല്‍ സെക്രട്ടറി സാബ് എറകാത്ത്, ഫലസ്ഥീന്‍ ഇന്റലിജന്‍സ് മേധാവി മാജിദ് ഫറജ്, ഫലസ്ഥീന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി മുഹമ്മദ് മുസ്ഥഫ തുടങ്ങിയവര്‍ ഫലസ്ഥീനിന്റെ പ്രതിനിധികളായി കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
യു.എസ് നയതന്ത്ര പ്രതിനിധി ജാസണ്‍ ഗ്രീന്‍ ബ്ലാറ്റ്, ഇസ്രയേലിലെ അമേരിക്കന്‍ അംബാസിഡര്‍ ഡാവിഡ് ഫ്രോഡ്മാന്‍, യു.എസ് കണ്‍സ്യോള്‍ ജനറല്‍ ഡൊണാള്‍ഡ് ബ്ലോം തുടങ്ങിയര്‍ കൂടിക്കാഴ്ചയിലെ അമേരിക്കന്‍ പ്രതിനിധികളായിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter