വിത്തു ഗുണം

ഖലീഫാ ഹാറൂന്‍ റഷീദ് മക്കളെ കാണുവാന്‍ ഇറങ്ങിയതാണ്.കൊട്ടാരത്തിനോടു ചേര്‍ന്നു തന്നെ അവര്‍ക്കുരണ്ടുപേര്‍ക്കും പഠിക്കുവാന്‍ ഒരു പാഠശാല സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ഒരു അധ്യാപകനെയും നിയമിച്ചിട്ടുണ്ട്. മക്കളെ കാണുവാനും അവരുടെ പഠനപുരോഗതി മനസ്സിലാക്കുവാനും ഇടക്കിടെ ഖലീഫ അവിടെ ചെല്ലും. പതിവു പോലെ അതിനിറങ്ങിയതാണ് ഖലീഫ.

രണ്ട് മക്കളും രണ്ടു ഭാര്യമാരില്‍ നിന്നുള്ളവരാണ്. ഒന്നാമന്‍ മുഹമ്മദ് എന്ന അമീന്‍ സുബൈദാ രാജ്ഞിയില്‍ നിന്നും ജനിച്ച മകനാണ്. ബഗ്ദാദിലെ ഔദ്യോഗികറാണിയും സ്ത്രീകളുടെ നേതാവുമാണ് സുബൈദാ രാജ്ഞി. രണ്ടാമന്‍ മഅ്മൂന്‍ എന്നുവിളിക്കപ്പെടുന്ന അബ്ദുല്ലയാണ്. മഅ്മൂനിന്റെ ഉമ്മ ഒരു പേര്‍ഷ്യന്‍ അടിമസ്ത്രീയായിരുന്നു. (പില്‍ക്കാലത്ത് അബ്ബാസികളിലെഏഴാം ഭരണാധികാരിയായി അദ്ദേഹം ഭരണം നടത്തുകയുണ്ടായി) മക്കളെ കാണുവാന്‍ പോകുന്ന വഴിയില്‍ ഖലീഫ ബുദ്ധിമാനും സന്തത സഹചാരിയുമായിരുന്ന ബുഹ്‌ലൂലിനെ കണ്ടു. 
ബുഹ്‌ലൂല്‍ എന്ന പേരില്‍ ഇസ്‌ലാമിക ചരിത്ര സംസ്‌കൃതിയില്‍ വ്യവഹരിക്കപ്പെടുന്ന ഈ തത്വജ്ഞാനിയുടെ മുഴുവന്‍ പേര് ബഹ്‌ലൂല്‍ ബിന്‍ അംറ് അസ്സൈ്വറഫി എന്നാണ്.രേഖകള്‍ക്കു ബലക്കുറവുണ്ടെങ്കിലും ഹിജ്‌റ 117-197 (പൊതുവര്‍ഷം 730-810) ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം എന്ന അനുമാനത്തിനാണ് ചരിത്രത്തിന്റെ പിന്തുണയുള്ളത്. ഖലീഫ ഹാദി മുതല്‍ മുതവക്കില്‍ വരെയുള്ള അബ്ബാസീ ഭരണാധികാരികളുടെ കാലത്ത് ബഗ്ദാദിലായിരുന്നു അദ്ദേഹത്തിന്റെ ജീവിത വ്യവഹാരങ്ങള്‍. ഇവരില്‍ അദ്ദേഹംഏറെആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നത് ഹിജ്‌റ 170 മുതല്‍ 193 (പൊതുവര്‍ഷം 786 മുതല്‍ 809) വരെ ഭരണം നടത്തിയ അഞ്ചാം അബ്ബാസീ ഖലീഫ ഹാറൂന്‍ റഷീദുമായിട്ടായിരുന്നു. അനുമതിക്കു കാത്തുനില്‍ക്കാതെ ഏതുസമയത്തും തന്റെ കൊട്ടാരത്തിലേക്കു കടന്നു ചെല്ലുവാനുള്ള ഒരു മുന്‍കൂര്‍ അനുമതി തന്നെ അദ്ദേഹത്തിന് ഖലീഫ നല്‍കിയിരുന്നു.അബ്ബാസീ ഭരണാധികാരികളില്‍ ഏററവും ശ്രദ്ധേയനായ ഹാറൂന്‍ റഷീദ് പ്രത്യേകമായി പരിഗണിച്ചയാള്‍ എന്ന പ്രത്യേകത ഇദ്ദേഹത്തിന് ചരിത്രത്തില്‍ പ്രത്യേക ഇടം നല്‍കിയതായികാണാം.

ഖലീഫ ബുഹ്‌ലൂലിനെയും മദ്‌റസയിലേക്ക് ഒപ്പംകൂട്ടി. അവര്‍ ചെന്നുകയറുമ്പോള്‍ കുട്ടികള്‍ പുറത്തുപോയതായിരുന്നു. അവരുടെ അഭാവത്തില്‍ വിവരങ്ങള്‍ ഖലീഫ ഉസ്താദിനോട് ചോദിച്ചറിഞ്ഞു. ഉസ്താദ് അല്‍പം സങ്കോചത്തോടെ പറഞ്ഞു: മഅ്മൂന്‍ മിടുമിടുക്കനാണ്, അമീന്‍ അത്രതന്നെ പോരാ. അതുഖലീഫയെവിഷമിപ്പിച്ചു. ഖലീഫ ചോദിച്ചു: അത് എന്തിന്റെ അടിസ്ഥാനത്തിലാണ് ഉസ്താദ് പറയുന്നത്?, അതു തെളിയിക്കുവാന്‍ താങ്കള്‍ക്കുകഴിയുമോ?
'കഴിയും, ഖലീഫ അനുവദിക്കുകയാണ് എങ്കില്‍'
ഖലീഫ സമ്മതിച്ചു. ഉടനെ ഉസ്താദ് മഅ്മൂനിന്റെ സീററിനടിയില്‍ ഒരു കടലാസ് കഷ്ണംവെച്ചു. അമീനിന്റെ സീററിനടിയില്‍ ഒരു ചുട്ടെടുത്ത മണ്‍പാത്രത്തിന്റെ പൊട്ടും. 
അധികം വൈകാതെ കുട്ടികള്‍ തിരിച്ചെത്തി. പിതാവിനെ വണങ്ങിയ അവരോട് സീററുകളില്‍ ഇരിക്കുവാന്‍ ഉസ്താദ്പറഞ്ഞു. സീററുകളില്‍ ഇരുന്നതും മഅ്മൂന്‍ ഒരുതരം അസ്വസ്ഥതയോടും അന്ധാളിപ്പോടും കൂടി മുകളിലേക്കും വശങ്ങളിലേക്കും നോക്കുവാന്‍ തുടങ്ങി. തിരിച്ചുവന്നപ്പോള്‍ എന്തോമാററം അനുഭവപ്പെടുന്ന ഭാവമായിരുന്നു അദ്ദേഹത്തിന്റെ മുഖത്തുംചേഷ്ടകളിലും.ആ അസ്വസ്ഥത കണ്ട് ഉസ്താദ്‌ചോദിച്ചു: എന്താണ്?,എന്തു പററി മഅ്മൂന്‍?
ഞാന്‍ വന്നിരുന്നപ്പോള്‍ എന്റെ സീററ് ഒരു കടലാസ്സിന്റെ അത്ര ഉയര്‍ന്നതായി എനിക്കു തോന്നുന്നു. ഞാന്‍ അതിനെപ്പററി നോക്കുകയാണ്..
ഉസ്താദ് അമീന്റെ നേരെ തിരിഞ്ഞുചോദിച്ചു: അമീനെന്തു തോന്നുന്നു?
പ്രത്യേകിച്ചൊന്നുംതോന്നുന്നില്ല; അമീന്‍ പറഞ്ഞു.
ഇതോടെ ഉസ്താദ് ഖലീഫയുടെ മുഖത്തേക്കു നോക്കി. താന്‍ പറഞ്ഞതുശരിയായില്ലേ എന്ന മട്ടില്‍. ശരിയല്ല എന്നു പറയുവാന്‍ ഒരു ന്യായവുമുണ്ടായിരുന്നില്ല. അതിനാല്‍ ഖലീഫ ചിന്താ നിമഗ്‌നനായി അല്‍പ്പനേരം ഇരുന്നു. അതിനിടയില്‍ കുട്ടികള്‍ വീണ്ടും പുറത്തേക്കു പോയി. ആ അവസരത്തില്‍ഖലീഫ ഉസ്താദിനോട്‌ചോദിച്ചു: ഇവര്‍രണ്ടുപേരുടെയും ബുദ്ധി ഇങ്ങനെ വ്യത്യസ്ഥമാകുവാന്‍ എന്താണ് ന്യായം?, താങ്കള്‍ക്കെന്താണു പറയുവാനുള്ളത്?
ഉസ്താദ് പല ന്യായവും പറഞ്ഞുനോക്കി. അതൊന്നും പക്ഷെ, ഹറൂന്‍ റഷീദിനെ പോലെ അതിബുദ്ധിമാനായ ഒരു പ്രതിഭയെ തൃപ്തിപ്പെടുത്തുവാന്‍ പോന്നതല്ലായിരുന്നു. 
ഖലീഫ ബുഹ്‌ലൂലിനു നേരെ നോക്കി. തനിക്കറിയുമോ എന്ന ഭാവത്തില്‍. ബുഹ്‌ലൂല്‍ വളരെ വിനയാന്വിതനായി പറഞ്ഞു: 
അമീറുല്‍മുഅ്മിനീന്‍, എനിക്കങ്ങ് സുരക്ഷയുടെ അഭയം നല്‍കുമെന്നുണ്ടെങ്കില്‍ ഞാന്‍ പറയാം. തികച്ചും അപകടകരമായ ഒരു നിഗമനമാണ് ബുഹ്‌ലൂല്‍ പറയുവാന്‍ പോകുന്നത്. അതുകൊണ്ടാണ് ആദ്യമേ അഭയം തേടുന്നത്. ഖലീഫ പ്രത്യേക സ്വാതന്ത്ര്യം കല്‍പ്പിച്ചു നല്‍കിയിട്ടുള്ള ആളാണ് ബുഹ്‌ലൂല്‍. അദ്ദേഹത്തെ ഖലീഫക്ക് ഇഷ്ടവുമാണ്.അതിനാല്‍ ഖലീഫ അഭയവും സമ്മതവും നല്‍കി.
ബുഹ്‌ലൂല്‍ പറഞ്ഞു: 
അമീറുല്‍മഅ്മിനീന്‍, രണ്ടു വിത്യസ്ഥങ്ങളായ രക്തങ്ങളും സംസ്‌കാരങ്ങളും സാമൂഹ്യ ചുററുപാടുകളും തമ്മില്‍ ചേരുമ്പോള്‍ അതില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിശക്തി കൂടും. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സുബൈദാരാജ്ഞിയും അങ്ങും ഒരേരക്തങ്ങളും സംസ്‌കാരങ്ങളുമാണല്ലോ. എന്നാല്‍ മഅ്മൂനിന്റെ ഉമ്മയും അങ്ങും രണ്ടു വ്യത്യസ്ഥഗുണങ്ങളുള്ളവരാണ്.അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് 
ഖലീഫാ ഹാറൂന്‍ റഷീദിന്റെ കൊട്ടാരത്തിലെഒരു പരിചാരകയായിരുന്നു മറാജില്‍. ഒരു പേര്‍ഷ്യന്‍അടിമയായിരുന്നു അവരായിരുന്നു മഅ്മൂനിന്റെ ഉമ്മ.അടിമകളെ ലൈംഗികമായി ഉപയോഗിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ട്. സുന്ദരിയുംസുമുഖിയുമായിരുന്ന മറാജിലില്‍ ഖലീഫ ആകൃഷ്ടനാവുകയായിരുന്നു. അതില്‍ അവര്‍ ഗര്‍ഭിണിയായി. ആ കുഞ്ഞിനെയാണ്അവര്‍ പ്രസവിച്ചത്. ഖലീഫാ ഹാദി മരണപ്പെട്ട ദിവസമായിരുന്നു മറാജിലിന്റെ പ്രസവം. പ്രസവത്തോടെ കൂടുതല്‍ അധികാരമുള്ള ഭാര്യയായി മറാജില്‍ മാറി. ഉമ്മു വലദ് എന്ന പേരില്‍ അവര്‍ ഖലീഫയുടെ ജീവിതത്തിന്റെ ഔദ്യോഗിക ഭാഗമായിത്തീര്‍ന്നു. ആ സ്ഥാനമാനങ്ങള്‍ അനുഭവിക്കുവാന്‍ പക്ഷെ, മറാജിലിനു ഭാഗ്യമുണ്ടായില്ല. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം അതിന്റെ സമയത്ത് നിലക്കാതെവരികയും അതിനെ തുടര്‍ന്ന് അവര്‍ പനി ബാധിച്ച് തളര്‍ന്നു പോകുകയും ചെയ്തു. പിറേറന്നു തന്നെ അവര്‍മരിച്ചു.
ബുഹ്‌ലൂല്‍ തന്റെ ന്യായം പറഞ്ഞു നിറുത്തിയപ്പോള്‍ ഖലീഫയുടെ നെററിയില്‍ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടു. ആ മറുപടിയില്‍ തൃപ്നായിരുന്നില്ല അദ്ദേഹം. ആയതിനാല്‍അദ്ദേഹം പറഞ്ഞു: 
അങ്ങനെ പറഞ്ഞാല്‍ പോരാ, അതുതെളിയിക്കൂ..
ബുഹ്‌ലൂല്‍ പറഞ്ഞു: 
തെളിയിക്കാം, ഖലീഫാ കോവര്‍ കഴുതകളെ കണ്ടിട്ടില്ലേ, അവയ്ക്ക് കഴുതകളേക്കാളും കുതിരകളേക്കാളും കരുത്തുണ്ടായിരിക്കും. അവ കുതിരയും കഴുതയും ചേര്‍ന്നുണ്ടാകുന്നതാണ് എന്നതാണ് അതിനു കാരണം. സങ്കരയിനങ്ങള്‍ക്ക ്മിടുക്കുകൂടും.രണ്ടിനത്തില്‍പെട്ട സസ്യതൈകള്‍ സംയോചിപ്പിച്ചുണ്ടാകുന്ന മരത്തിലെ ഫലങ്ങളുംഅങ്ങിനെയാണ്. അവയ്ക്കുരസംകൂടും..
പിന്നെ ഒന്നും പറയുവാന്‍ ഖലീഫക്കുണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹംഒരു പാട് പണിയുണ്ട്, പോകട്ടെ എന്നും പറഞ്ഞ് വേഗം ഇറങ്ങുകയായിരുന്നു. 
(റവാഇഉല്‍ഖിസ്വസ്)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter