വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു
മക്ക: ലോക മുസ്‌ലിംകൾ തങ്ങളുടെ അഞ്ച് നേരത്തെ നമസ്കാരത്തിനായി തിരിയുന്ന വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു. എല്ലാ വര്‍ഷവും പോലെ ദുല്‍ഹിജ്ജ ഒന്‍പതിന് അറഫ ദിനത്തിൽ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഹാജിമാര്‍ മിനായില്‍ സംഗമിച്ച സമയത്താണ് കിസ്‌വ അണിയിക്കല്‍ ചടങ്ങ് നടന്നത്.

ഇരു ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘമാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കിയത്. പുലര്‍ച്ചയോടെയാണ് ഈ വര്‍ഷത്തെ കിസ്‌വ മാറ്റം ആരംഭിച്ചത്. അതേസമയം, കിസ് വ മാറ്റൽ ചടങ്ങിനിടെ കനത്ത മഴയാണ് അനുഭവപ്പെട്ടത്.

എന്താണ് കിസ് വ കഅ്ബയെ പുതപ്പിക്കുന്ന മൂടുപടമാണ് കിസ്വ. 670 കിലോ വരുന്ന മുന്തിയ തരം അസംസ്കൃത പട്ടും 120 കിലോ സ്വര്‍ണ്ണ നൂലും 100 കിലോ വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്വ നിര്‍മിച്ചിരികുന്നത്. ഏകദേശം ഒരു ടണ്ണോളം വരും കിസ്വയുടെ ആകെ ഭാരം. ഇറ്റലിയില്‍ നിന്നും സ്വിറ്റ്സര്‍ലന്‍റില്‍ നിന്നുംഇറക്കുമതി ചെയ്തതാണ് ഈ പട്ട്.

മക്കയിലെ കിസ്വ ഫാക്ടറിയില്‍ ഇത് പലവട്ടംക‍ഴുകി മെ‍ഴുക്ക്‌ പൂര്‍ണമായി നീക്കും. പിന്നെ കറുത്ത ചായം തേക്കും.ഇതിന് ശേഷമാണ് യന്ത്രത്തറി ഉപയോഗിച്ച് കിസ്വ നിര്‍മിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ തയ്യല്‍ മെഷീന്‍ ഉപയോഗിച്ചാണ് കിസ്വ തയ്യാറാക്കുന്നത്. 16 മീറ്ററാണ് ഈ തയ്യല്‍ മെഷീനിന്റെ നീളം.

14 മീറ്റര്‍ നീളവും 95 മീറ്റര്‍ വീതിയുമുള്ള 47 കഷ്ണങ്ങളടങ്ങിയതാണ് കിസ് വ. ഏറ്റവും മുകളിലെ മൂന്നിലൊന്നു ഭാഗത്ത് 47 മീറ്റര്‍ നീളവും 95 മീറ്റര്‍ വീതിയിലുമായി ഒരു ബെല്‍റ്റ്‌ ഉണ്ട്. ഓരോ ഭാഗത്തും നാല് കഷ്ണങ്ങളായി 16 കഷ്ണങ്ങളായിട്ടാണ് ഈ ബെല്‍റ്റ്‌ നിര്‍മിക്കുന്നത്. സ്വര്‍ണ്ണം പൂശിയ വെള്ളി നൂലുകള്‍കൊണ്ട് നെയ്യുന്ന ഖുര്‍ആന്‍സൂക്തങ്ങള്‍ കൊണ്ട് അലങ്കൃതമാണ് ഈ ബെല്‍റ്റ്‌.

കഅ്ബയുടെ വാതിലിനു മുകളിലായി തൂക്കിയിരിക്കുന്ന വിരിക്ക് 7.5 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമുണ്ട്. സ്വര്‍ണ്ണം പൂശിയ വെള്ളി നൂലുകള്‍കൊണ്ട് നെയ്യുന്ന ഖുര്‍ആന്‍സൂക്തങ്ങളാല്‍ ഈ വിരി അലങ്കരിക്കപ്പെട്ടിരിക്കുന്നു. വിദഗ്ധരായ തൊ‍ഴിലാളികളാണ് കിസ്വ നിര്‍മിക്കുന്നത്. എട്ടുമാസത്തെകഠിനാധ്വാനം. ചിത്രത്തുന്നലുകള്‍ നടത്തുന്നത്പ്രത്യേക പരിശീലനം ലഭിച്ചവരാണ്. 240 തൊ‍ഴിലാളികളാണ് ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നത്.അ‍ഴിച്ചുമാറ്റുന്ന കിസ്വ മുറിച്ചു കഷണങ്ങളാക്കി ഇസ്ലാമിക ലോകത്തെപ്രമുഖര്‍ക്കും സംഘടനകള്‍ക്കും സമ്മാനമായി നല്‍കപ്പെടാറുണ്ട്.

പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) കാലഘട്ടത്തിനുമുമ്പേ കഅ്ബയെ കിസ് വ പുതപ്പിക്കുന്ന പതിവുണ്ട്. ഇബ്രാഹിം നബിയുടെ പുത്രനായ ഇസ്മായില്‍ നബിയാണ് ആദ്യമായി കഅബയെ കിസ് വ പുതപ്പിച്ചതെന്നു പ്രബലമായ അഭിപ്രായം. പിന്നീട് മക്കയിലെ ഖുറൈശികളും ഈ പാരമ്പര്യം തുടര്‍ന്ന് വന്നു. മുഹമ്മദ്‌ നബി (സ) യമനി കിസ് വ കഅ്ബയെ പുതപ്പിച്ചതായി ഹദീസുകളില്‍ കാണാം.

വ്യതസ്ത നിറങ്ങളിലുള്ള വിരികള്‍ കഅ്ബയെ പുതപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. അല്‍-നാസ്വിര്‍ ലി ദീനില്ലാഹ് അബുല്‍ അബ്ബാസ് അഹ്മദ് എന്ന അബ്ബാസി ഭരണാധികാരിയാണ് കറുത്ത നിറത്തിലുള്ള പട്ടു ഉപയോഗിച്ച് കിസ് വ നിര്‍മിക്കാന്‍ തുടങ്ങിയത്. അന്നു മുതലിങ്ങോട്ട്‌ ആ പാരമ്പര്യമാണ് തുടര്‍ന്ന് പോന്നിരുന്നത്.

ഇന്ത്യ, പേര്‍ഷ്യ, യമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കിസ് വ കൊടുത്തയക്കുന്ന പതിവും മുമ്പ് ഉണ്ടായിരുന്നു. 1927ലാണ് അബ്ദുല്‍ അസീസ്‌ രാജാവിന്റെ കല്‍പന പ്രകാരം പ്രത്യേക കിസ്വ ഫാക്ടറിതുടങ്ങിയതോടെയാണ്‌ സഊദിയില്‍ തന്നെ കിസ് വയുടെ നിര്‍മാണം ആരംഭിച്ചത്. ഓരോ ഭാഗങ്ങളിലൂടെയും കിസ്‌വയുടെ ഭാഗങ്ങള്‍ അഴിച്ച ശേഷം രണ്ട് സംഘങ്ങളായി തിരിഞ്ഞ് പുതിയ കിസ്‌വ മുകളിലേക്ക് ഉയർത്തുന്നതോടെയാണ് പഴയ കിസ്‌വ താഴ്ത്തുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter