ഇസ്‌ലാമികാഭിവൃദ്ധിയുടെ വര്‍ത്തമാനവുമായി പനാമ
panamaവടക്കേ അമേരിക്കന്‍ രാജ്യമായ പനാമയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക സമൂഹത്തിന് തെളിവായി രാജ്യത്തെ ആദ്യ തദ്ദേശീയ പള്ളിയുടെ നിര്‍മ്മാണം. വര്‍ഷങ്ങളായി തങ്ങളുടെ ആദ്യ ആരധനാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെല്ലുവിളികള്‍ അഭിമുഖീകരിക്കു്കയായിരുന്ന പനാമന്‍ മുസ്‌ലിംകളുടെ സ്വപ്നം പൂവണിഞ്ഞത് കഴിഞ്ഞ നവംബറില്‍  അല്‍ഹഖ് പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആരാധനക്കായി തുറന്ന് കൊടുത്തതോടു കൂടിയാണ്. എന്നാല്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്‌ലിംകള് സ്ഥാപിച്ച വേറെയും പള്ളികള്‍ പനാമയിലുണ്ട്. മതപരിവര്‍ത്തനം ചെയ്യുന്ന പനാമന്‍ മുസ്‌ലിംകളുടെ ആരാധനാകേന്ദ്രമെന്നതിനൊപ്പം ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്കും മതങ്ങള്‍ക്കിടയിലെ സൗഹൃദ സംവാദം സംഘടിപ്പിക്കാനുദ്ദേശിക്കുന്നവര്‍ക്കുമുള്ള ഒരു കേന്ദ്രം കൂടിയിട്ടാണ് ഇവര്‍ ഇതിനെ കണക്കാക്കുന്നത്. ആരാധനാലയങ്ങളുടെ ദൌര്‍ലഭ്യതക്കൊപ്പം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും പനാമന്‍ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികളില്‍ ഉള്‍പ്പെടും. പതിനാറാം നൂറ്റാണ്ടില്‍ ഖനിത്തൊഴിലാളികളായി വന്ന ആഫ്രിക്കന്‍‍ അടിമകളിലൂടെയാണ് പനാമയില്‍ ഇസ്‌ലാമെത്തുന്നത്. പിന്നീട് ഫലസ്തീന്‍, ലെബനോന്‍, ഇന്ത്യ, പാക്കിസ്ഥാന്‍‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇരുപതാം നൂറ്റാണ്ടില്‍ മുസ്‌ലിം കുടിയേറ്റം ഉണ്ടായി. ഇത് രാജ്യത്തെ മുസ്‌ലിംകളുടെ ആചാരങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും വൈവിധ്യത്തിന്റെ നിറം നല്‍കിയിട്ടുണ്ട്. ഈയടുത്ത് തദ്ദേശീയരും കൂടുതലായി ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ട് തുടങ്ങിയെങ്കിലും പനാമയുടെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് മുസ്‌ലിം അംഗസംഖ്യയുള്ളത്. ഇവരില്‍ ഭൂരിഭാഗവും തലസ്ഥാനമായ പനാമസിറ്റിയിലും കൊളോണ്‍ നഗരത്തിലുമായാണ് കഴിയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter