ഗസ്സ വംശഹത്യ നീട്ടിക്കൊണ്ടുപോകാനാണ്  യു.എസ് ശ്രമിക്കുന്നത്: ഹമാസ്

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോയി  ഗസ്സയില്‍ വംശഹത്യ തുടരാന്‍ ഇസ്രായേലിന് സമയം വാങ്ങിക്കൊടുക്കുകയാണ് അമേരിക്കയെന്ന് ഹമാസ്. മെയ് 31 ന് യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍ മുന്നോട്ടുവെക്കുകയും യു.എന്‍ രക്ഷാസമിതി അംഗീകരിക്കുകയും ചെയ്ത വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് ഹമാസ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. 
പ്രായോഗികമല്ലാത്ത ഉപാധികള്‍ മുന്നോട്ട് വെച്ച് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോവുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. മുന്‍കരാര്‍ ബൈഡനെ കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ യു.എസ് പരാജയപ്പെട്ടിരിക്കുകയാണെന്നും ഹമാസ് വക്താവ്  ഉസാമ ഹംദാന്‍ പറഞ്ഞു. ഇസ്രയേലാണ് വെടിനിര്‍ത്തലിന് തടസ്സം സൃഷ്ടിക്കുന്നതെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെടുന്നതിന്റെ കുറ്റം മുഴുവന്‍ ഹമാസിന്റെ തലയില്‍ ചാര്‍ത്താനാണ് ബൈഡന്‍ ശ്രമിക്കുന്നത്.
സ്വന്തം നിലപാടുകള്‍ ബലികഴിച്ച് ഇസ്രയേലിന് അന്ധമായ പക്ഷപാതിത്വം  കാണിക്കുകയാണ് യു.എസ് ചെയ്യുന്നതെന്ന് ഹംദാന്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter