ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ സിബിഐ  കോടതിയിൽ ഉമാഭാരതിയെ വിചാരണ ചെയ്തു
ലക്നൗ: ബാബരി മസ്ജിദ് തകര്‍ക്കാനുള്ള ക്യാംപയിനില്‍ താന്‍ പങ്കെടുത്തത് അതിയായ രാമഭക്തി മൂലമെന്ന് വിചാരണക്കോടതിയില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി വ്യക്തമാക്കി. എന്നാല്‍, ഇതിന്റെ പേരില്‍ തനിക്കെതിരേ കേസെടുത്തത് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ രാഷ്ട്രീയപകപോക്കലാണെന്നും ഉമാഭാരതി വാദിച്ചു. ലഖ്‌നോയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ജഡ്ജി എസ്.കെ യാദവ് മുമ്പാകെ ഹാജരായി മൊഴി നല്‍കിയ ഉമാഭാരതി താന്‍ അതിയായ രാമഭക്തയാണെന്നും പറഞ്ഞു. ഞാന്‍ മാത്രമല്ല, എല്ലാവരും രാമഭക്തരാണ്. ഈ ഭക്തി മൂലമാണ് ക്യാംപയിനില്‍ താന്‍ പങ്കെടുത്തത്. അതില്‍ പങ്കെടുത്തതില്‍ താന്‍ ഭാഗ്യമുള്ളവളാണെന്നും അക്കാര്യത്തില്‍ അഭിമാനിക്കുന്നുവെന്നും ഉമാഭാരതി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter