ഇൽഹാൻ ഉമറിന് പിന്നാലെ കടുത്ത ട്രംപ് വിമർശകരായ മറ്റ് 3   വനിതകൾക്കും രണ്ടാമൂഴം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കടുത്ത വിമർശകരായ നാല് വനിതകള്‍ വീണ്ടും യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള നിശിതമായ വിമർശനം കൊണ്ട് വാർത്തകളിൽ നിറഞ്ഞ ഇല്‍ഹാന്‍ ഉമറിൻ്റെ വിജയം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് റാഷിദ താലിബ്, അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ടസ്, അയാന പ്രസ്ലി എന്നീ മൂന്ന് പേരും ഇല്‍ഹാന്‍ ഉമര്‍ മിനെസോട്ടയില്‍നിന്നും അലക്സാന്‍ഡ്രിയ ന്യൂയോര്‍ക്കില്‍നിന്നും റാഷിദ മിഷിഗനില്‍നിന്നും അയാന മസാചുസെറ്റ്സില്‍നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സാമൂഹിക മാധ്യമങ്ങളില്‍ ദ സ്‌ക്വാഡ് എന്ന് പേരിലാണ് കുടിയേറ്റക്കാരായ ഇ നാല് വനിതകളും അറിയപ്പെടുന്നത്. ഇവര്‍ക്കെതിരേ വലിയതോതിലുള്ള വംശവെറിയാണ് ട്രംപ് നിരന്തരം നടത്തിക്കൊണ്ടിരുന്നത്. നാലുപേരും അവരുടെ തകര്‍ന്ന രാജ്യങ്ങളിലേക്ക് മടങ്ങണമെന്നായിരുന്നു ട്രംപ് അധിക്ഷേപിച്ചത്. സ്വന്തമായി ഒരു രാജ്യം പോലുമില്ലാത്തവള്‍ സഹോദരനെ കല്യാണം കഴിച്ചെന്ന രേഖയുണ്ടാക്കിയാണ് അമേരിക്കയിലേക്ക് കുടിയേറിയതെന്ന് ഇല്‍ഹാനോട് ട്രംപ് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും ഇല്‍ഹാന്‍ അമേരിക്കക്കാരിയല്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. നാലുവനിതകളെ അധിക്ഷേപിച്ച സംഭവത്തില്‍ യുഎസ് കോണ്‍ഗ്രസ് ഇടപെടുകയും ജനപ്രതിനിധി സഭ ട്രംപിനെതിരേ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter