എട്ടു മാസങ്ങള്‍ക്ക് ശേഷം ബഹ്റൈനിലെ പള്ളികളില്‍  ളുഹര്‍ നിസ്കാരത്തിന് അനുമതി
മനാമ: കൊവിഡ് വ്യാപനത്തെ തുടർന്ന് നിസ്കാരങ്ങൾ നിർത്തി വെച്ചതിന് എട്ടു മാസങ്ങള്‍ക്ക് ശേഷം ബഹ്റൈനിലെ പള്ളികളില്‍ കഴിഞ്ഞ ദിവസം മുതല്‍ ളുഹര്‍ നിസ്കാരം പുനരാരംഭിച്ചു. ബഹ്റൈന്‍ മതകാര്യ വകുപ്പായ സുന്നീ വഖ്ഫ് ഡയറക്ടറേറ്റിന്‍റെ തീരുമാനമനുസരിച്ചാണ് ഞായറാഴ്ച മുതല്‍ ളുഹ്ർ നിസ്കാരം മാത്രം പുനരാരംഭിച്ചത്. സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച്‌ നിയന്ത്രണങ്ങളോടെ മറ്റ് നമസ്കാരങ്ങളും അനുവദിച്ചേക്കുമെങ്കിലും ജുമുഅ നമസ്കാരം ഉടനെ ആരംഭിക്കുകയില്ല.

ബഹ്‌റൈനിലെ നേരത്തേ തിരഞ്ഞെടുത്ത ചില പള്ളികളില്‍ സുബ്ഹ് നിസ്കാരത്തിന് മാത്രം അനുമതി നല്‍കിയിരുന്നു. നമസ്കാരത്തിന് 10 മിനിറ്റ് മുമ്ബ് പള്ളികള്‍ തുറക്കുകയും നമസ്കാര ശേഷം 10 മിനിറ്റ് കഴിഞ്ഞാല്‍ അടക്കുകയും ചെയ്യണമെന്ന് പള്ളി പരിപാലകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter