പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തേക്ക് പിച്ചച്ചട്ടിയുമായി പോകില്ല, സുപ്രീംകോടതിയില്‍ ഞങ്ങള്‍ പോരാടും-ഉമർ അബ്ദുല്ല
ന്യൂഡല്‍ഹി: ഗുപ്കാര്‍ കമീഷന് കീഴില്‍ പീപ്പ്ള്‍ സഖ്യം എന്ന പേരിൽ പിഡിപിയുമായി സഖ്യം സ്ഥാപിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല. ഒരു സര്‍ക്കാറും അധികകാലം അധികാരത്തില്‍ തുടരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തേക്ക് പിച്ചച്ചട്ടിയുമായി പോകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്‍ഡ്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"2019 ആഗസ്റ്റ് നാലിന് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കിയ ഉടമ്ബടിയുടെ തുടര്‍ച്ചയാണിത്. അതിന് ശേഷം നിരവധിപേരെ അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ അതിന് ശരിയായ പേരും രൂപവും അജണ്ടയും കൈവന്നു. ഇത് അവസര വാദമല്ല. പകരം, രാഷ്ട്രീയമാണ്. ഒരിക്കലും സാമൂഹിക സഖ്യമാണെന്നും പറയാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു. "ഭരണഘടന വിരുദ്ധമായും നിയമവിരുദ്ധമായും ഞങ്ങളില്‍നിന്ന് തട്ടിയെടുത്തവ തിരികെ ലഭിക്കാന്‍ ഭരണഘടനാപരവും സമാധാന പരവുമായ മാര്‍ഗമാണിത്. ചൈനയുടെ സഹായത്തോടെ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുമെന്ന് പിതാവ് ഫറൂഖ് അബ്ദുല്ല പറഞ്ഞിട്ടില്ല. ജമ്മു കശ്മീരിന്‍റെ ആഭ്യന്തര വിഷയത്തില്‍ ചൈന പ്രതികരിച്ചു എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ബി.ജെ.പി വക്താവ് വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു- അദ്ദേഹം കുറ്റപ്പെടുത്തി.

മെഹബൂബ മുഫ്തിയെ 14 മാസത്തോളം തടങ്കലിലാക്കി. മാസങ്ങളായി എന്‍റെ പിതാവും തടങ്കലിലായിരുന്നു. ഞാന്‍ ഒമ്ബതുമാസത്തോളം തടവില്‍ കഴിഞ്ഞു. ഇത്രയും സമയം ധാരാളമായിരുന്നു ഒരു ബദല്‍ നീക്കം സാധ്യമാക്കാന്‍. ഞങ്ങളുണ്ടാക്കുന്ന സഖ്യം അവരെ അലോസരപ്പെടുത്തുന്നത് എന്തിനാണ്. ഞങ്ങളും രാഷ്ട്രീയ പാര്‍ട്ടികളാണ്. ലഡാക്കിലെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ ചെയ്യുന്നത് എന്താണ്? -അദ്ദേഹം ചോദിച്ചു. ഏറെ നാള്‍ തുറങ്കലില്‍ കിടന്ന ഒരാള്‍ക്ക് സന്തോഷത്തോടെ പുറത്തുവരാന്‍ കഴിയുമോ? പൊതു സുരക്ഷ നിയമത്തിെന്‍റ പേരുപറഞ്ഞ് കാലങ്ങളായി എന്നെ തടവറയിലാക്കി. എന്‍റെ കോപത്തെ ചോദ്യം ചെയ്യരുത്. എന്തുകൊണ്ട് തങ്ങളെ ഇത്രയും കാലം ജയിലില്‍ അടച്ചതിനെ നിങ്ങള്‍ ചോദ്യം ചെയ്തില്ല -അദ്ദേഹം ചോദിച്ചു.

ഞങ്ങള്‍ സര്‍ക്കാറിനോട് ഒരിക്കലും യാചിക്കില്ല. സുപ്രീംകോടതിയില്‍ ഞങ്ങള്‍ പോരാടും. ഒരു പിച്ചച്ചട്ടിയുമായി ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത് ചെല്ലില്ല. ഒരു സര്‍ക്കാറും എല്ലാ കാലവും നിലനില്‍ക്കില്ല. ഞങ്ങള്‍ കാത്തിരിക്കും. ഞങ്ങളുടെ പാത്രം തിളപ്പിച്ചുകൊണ്ടേയിരിക്കും. ഒരിക്കലും വിട്ടുനല്‍കില്ല -ഉമര്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter