മെഹബൂബ മുഫ്തിയെ തടങ്കലിൽ വെക്കുന്നതിനെതിരെ മകൾ സുപ്രീം കോടതിയിൽ: ജമ്മുകശ്മീര്‍ ഭരണകൂടം മറുപടി നല്‍കണമെന്ന് കോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ വെക്കുന്നതിൽ ജമ്മുകശ്മീര്‍ ഭരണകൂടം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി. മാതാവിന്റെ തടങ്കൽ ചോദ്യം ചെയ്ത് മകള്‍ ഇല്‍തിജാ മുഫ്തി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ എസ്.കെ കൗള്‍, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിർണായക ഇടപെടൽ നടത്തിയത്.

ഇല്‍തിജക്കും അമ്മാവനും മെഹബൂബയെ സന്ദര്‍ശിക്കാനും അനുമതി നല്‍കിയ കോടതി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് മെഹബൂബ മുഫ്തിക്ക് അധികാരികളോട് അഭ്യര്‍ഥിക്കാവുന്നതാണെന്നും അറിയിച്ചു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ട് പിന്നാലെ 2019 ആഗസ്റ്റ് അഞ്ചിനാണ് മെഹബൂബ മമുഫ്തിയെ അറസ്റ്റ് ചെയ്തത്. പിന്നീട് മെഹ്ബൂബയുടെ മേൽ പൊതുസുരക്ഷാ നിയമം ചുമത്തുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter