സഞ്ജീവ് ഭട്ടിന്റെ ജാമ്യ നിഷേധം; പ്രതികാര നടപടിയെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍

ബി.ജെ.പിക്കും ഗുജറാത്ത് സര്‍ക്കാറിനും കണ്ണിലെ കരടായ മുന്‍.ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജാമ്യം നിഷേധം രണ്ടാം മാസവും പിന്നിടുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരുടെ ഇരയാണ് തന്റെ ഭര്‍ത്താവെന്ന് ഭാര്യ ശ്വേതാ മേനോന്‍ ആരോപിക്കുന്നു.
മയക്കുമരുന്നായ കറുപ്പ് ചെടി വളര്‍ത്തിയെന്നതിന് 1996ല്‍ രജിസ്ട്രര്‍ ചെയ്ത ഒരു കേസ് പിന്‍ബലമാക്കി നിയമ നൂലാമാലകളിലൂടെ സഞ്ജീവ് ഭട്ടിനെ അകത്താക്കുകയാണ് ഗുജറാത്ത് പോലീസ് ചെയ്തത്.സെപ്റ്റംബര്‍ അഞ്ചിന് അറസ്റ്റിലായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ദീപാവലി കഴിഞ്ഞ് നവംബര്‍ 12 ന് മാത്രമാണ് കോടതി പരിഗണിക്കുക.

തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ഗുജ്‌റാത്ത് സര്‍ക്കാര്‍ പിന്‍വലിച്ചെന്നും മുന്നറിയിപ്പില്ലാതെ വീടിന്റെ ഒരു ഭാഗം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇടിച്ചുകളഞ്ഞെന്നും ശ്വേത വിശദീകരിച്ചു.

സഞ്ജീവ് ഭട്ടിനെ കൂടുതല്‍ കാലം കസ്റ്റഡിയില്‍ വെക്കാന്‍ പോലീസ് ആവശ്യപ്പെടുന്നതില്‍ ശ്വേത ആശങ്കഅറിയിച്ചു.

മൊഴിയെടുക്കാനെന്ന പേരിലാണ് സഞ്ജീവ് ഭട്ടിനെ സെപ്തംബര്‍ 5ന് അറസ്റ്റ്‌ചെയ്തത്. 22 വര്‍ഷം പഴക്കമുള്ള ഒരു കേസില്‍ ഇപ്പോള്‍ എന്ത് മൊഴിയെടുക്കലെന്നും അടുത്ത തെരെഞ്ഞെടുപ്പില്‍ അദ്ധേഹത്തിന്റെ ശല്യമില്ലാതിരിക്കാനുള്ള പകപോക്കലിന്റെ ഭാഗമായാണീ നടപടിയെന്നും ശ്വേത പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter