രണ്ടാഴ്ചക്കുള്ളില്‍ ഇറാന്‍ തൂക്കിലേറ്റിയത് 40 പേരെ
പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്ന ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇറാന്‍ 14 ദിവസത്തിനുള്ളില്‍ നാല്‍പത് പേരെ തൂക്കിലേറ്റി. കഴിഞ്ഞ ആഴ്ചയാണ് ഇതില്‍ 33 പേരും ശിക്ഷിക്കപ്പെട്ടത്. ഇറാന്റെ ഔദ്യോഗിക വിവരമനുസരിച്ച് ഇരുപത്തൊന്ന് പേരും വിശ്വാസ യോഗ്യമായ റിപ്പോര്‍ട്ടനുസരിച്ച് ഇത് കൂടാതെ 19 പേരും കൊലക്കയറില്‍ ശരണം പ്രാപിക്കേണ്ടി വന്നതായി മനുഷ്യാവകാശ സംഘടനയുടെ പ്രസ്താവനയില്‍് പറയുന്നു. ജനുവരി അഞ്ച് മുതല്‍് ശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിട്ടവരാണ്. കഴിഞ്ഞ മാസത്തേതിലേറെ വധശിക്ഷയാണ് ജനുവരി ഒമ്പതിന് നടന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി സ്ഥാനാരോഹണം ചെയ്ത് അഞ്ച് മാസം തികയുന്നതിന് മുമ്പെ വധശിക്ഷക്കിരയാവരുടെ കണക്ക് മുന്നൂറില്‍ കവിഞ്ഞെന്നും ഭരണകൂടത്തിന്റെ ഇത്തരം ക്രൂരമായ നയങ്ങളോട് പൊതുജനങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍് ഏറെ ബുദ്ധിമുട്ടുണ്ടെന്നും മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി. നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും നിയമപരിരക്ഷക്ക് വധശിക്ഷ അത്യാവശ്യമാണെന്നും നീതിയുക്തമായ വിചാരണക്കും സുധാര്യമായ കോടതി നടപടികള്‍ക്കും ശേഷ മാത്രമേ ഇത്തരം ഗൌരവമായ തീരുമാനങ്ങള്‍ കൈക്കൊള്ളൂവെന്നും ഇറാന്‍് ദിവസങ്ങള്‍ക്ക് മുമ്പേ വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter