എന്തുകൊണ്ട് ഫൈസ്വലിന്റെ കൊലയാളികള്‍ യു.എ.പി.എ അര്‍ഹിക്കുന്നു?
avd" The citizens of the country are entitled to live in a peaceful and crime free atmosphere. The effective discharge of duties by the police and other agencies would help citizens to live peacefully" (2016(4) KLT 525 Abdul Gafoor vs Circle Inspector of Police) കേസില്‍ ബഹുമാനപ്പെട്ട നമ്മുടെ ഹൈക്കോടതി പറഞ്ഞ വിധി ന്യായത്തിലെ ശ്രദ്ധേയമായ ഒരു പരാമര്‍ശമാണിത്. നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്ന എല്ലാ അവകാശങ്ങളോടെയും സമാധാനപരമായി ജീവിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുവാനുള്ള ബാധ്യത കൂടി പോലീസ് സംവിധാനത്തിനുണ്ട്. നമ്മുടെ നിയമനിര്‍മ്മാണ സഭകള്‍ പലപ്പോഴായി പൗരന്റെ സ്വസ്ഥമായതും അന്തസ്സാര്‍ന്നതുമായ ജീവിതം ഉറപ്പുവരുത്തുന്നതിനാണ് നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. ഈ നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍, അങ്ങനെ നിയമ ലംഘനം നടത്തുന്നയാള്‍ക്ക് കൃത്യമായതും നിയമം അനുശാസിക്കുന്നതുമായ രീതിയില്‍ ശിക്ഷ ഉറപ്പു വരുത്തേണ്ട ബാധ്യതയും പോലീസ് സംവിധാനത്തിനുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് , മലപ്പുറം തിരൂരങ്ങടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടിഞ്ഞി എന്ന സ്ഥലത്ത് ഉണ്ണികൃഷ്ണന്‍ എന്ന നായര്‍ യുവാവ് തനിക്ക് തന്റെ ജന്മം കൊണ്ട് ലഭിച്ച ഹിന്ദു മത വിശ്വാസം ഉപേക്ഷിക്കുകയും ഏകദേശം എട്ടു മാസം മുമ്പ് ഫൈസല്‍ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതവിശ്വാസിയാവുകയും ചെയ്തു. നമ്മുടെ ഭരണഘടന അനുസരിച്ച് പൗരന് അയാളുടെ ആഗ്രഹമനുസരിച്ച് മതം ഉപേക്ഷിക്കാനും സ്വീകരിക്കാനും അവകാശമുണ്ട്. അങ്ങനെ പുതിയ വിശ്വാസത്തിലേക്ക് കടന്ന ഫൈസലിനെ RSS അടക്കമുള്ള ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളുടെ സഹായത്തോടെ വെട്ടി കൊലപ്പെടുത്തി. പ്രസ്തുത സംഭവത്തില്‍ തീരൂരങ്ങാടി പോലീസ് Crime No.722/2016 ആയി ഇ.ശി.നി. 143,147,148, 302,120(ബി) r/w149 ആയി കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. മേല്‍ കേസില്‍ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് പുല്ലാണി വിനോദ്, ഫൈസലിന്റെ അമ്മയുടെ ആങ്ങളയുടെ മകര്‍ പുല്ലാണി സജീഷ്, ആ പ്രദേശത്തുകാരായ ഹരിദാസന്‍, ഷാജി, സുനില്‍, ലിജു എന്ന ലിജീഷ്, ഒരു വിമുക്ത ഭടനായ കോട്ടയില്‍ ജയപ്രകാശ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിട്ടുമുണ്ട്. faisവര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇതു പോലെ ഹിന്ദു വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട യാസിര്‍ എന്നയാളുടെ കൊലപാതകത്തില്‍ പങ്കാളികളായ മുഴുവന്‍ ആള്‍ക്കാരേയും ഇക്കഴിഞ്ഞ ജൂലൈ മാസം ബഹു. സുപ്രീം കോടതി കുറ്റവിമുക്തരാക്കിയിരുന്നു എന്നതും ചേര്‍ത്തു വായിക്കാവുന്നതാണ്. ആ സംഭവം നടന്നത് മലപ്പുറം ജില്ലയിലെ തന്നെ തിരൂരങ്ങാടിക്കടുത്തുള്ള തിരൂരാണ്. അന്ന് ആ കൊലപാതകത്തിന് നേതൃത്യം കൊടുത്ത അതേ ആളു തന്നെയാണ് ഫൈസലിന്റെ കൊലപാതകവും ആസൂത്രണം ചെയ്തതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ചില വാര്‍ത്താ മാധ്യമങ്ങള്‍ അയാളുടെ പേരും മറ്റു വിവരങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്. ആദ്യ കേസില്‍ കുറ്റ വിമുക്തമാക്കപ്പെട്ട നല്‍കുന്ന ബലം നിസ്സാരമല്ല . ഇങ്ങനെ ഹിന്ദു മത വിശ്വാസം ഉപേക്ഷിച്ച് നവ മുസ്ലീമോ നവ കൃസ്ത്യാനി യോ ആവുന്ന ആള്‍ക്കാരെ ഭീക്ഷണിപ്പെടുത്തി സ്വതന്ത്രമായ വിശ്വാസം തേടാനുള്ള അവരുടെ അവകാശത്തെ ഇല്ലാതാക്കുകയെന്നുള്ള ഭീകര ലക്ഷ്യമാണ് ഇത്തരം കൊലകള്‍ക്ക് പിന്നില്‍. സമൂഹത്തില്‍ ഭീതിയും അശാന്തിയും നിലനിര്‍ത്തി തങ്ങളുടെ മതപരമായ ഇടുങ്ങിയ താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതു തന്നെയാണ് RSS ഉം കൂട്ടാളികളും ഇത്തരം കൊല പാതകങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെ സമൂഹത്തില്‍ ഭീതിയുണ്ടാക്കുവാന്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നത് തടയുന്നതിനാണ് രാജ്യത്ത് Unlawful Activities(Prevention) Act നിലവിലുള്ളത്. UAPA യുടെ Chapter IV ല്‍ Section 15 Terrorist Act എന്താണെന്ന് വിശദീകരിക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കുന്ന ആദ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ്. RSS അടക്കമുള്ള വലതുപക്ഷ ശക്തികളുടെ ആക്രമണ സ്വഭാവവും അവര്‍ സമൂഹത്തിലുണ്ടാക്കുന്ന ഭീതിയും ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും നേരിട്ടറിയുന്ന നേതാവാണ് ആദ്ദേഹം. RSS ന്റെ ലക്ഷ്യവും മാര്‍ഗ്ഗവും മുസ്ലീംങ്ങളടക്കമുള്ള ന്യൂനപക്ഷ സമൂഹങ്ങളെ ഉന്മൂലനം ചെയ്ത് ഹിന്ദുത്വ രാഷ്ട്രം നിര്‍മ്മിക്കുകയെന്നതാണ്. അത്തരം നീക്കങ്ങളുടെ ഭാഗമാണ് കണ്ണൂരില്‍ നടക്കുന്ന അക്രമണങ്ങളും മലപ്പുറം ജില്ലയില്‍ മതം മാറ്റത്തിന്റെ പേരില്‍ ആവര്‍ത്തിക്കപ്പെടുന്ന കൊലപാതകങ്ങളും ( ചിലര്‍ കൂടി ലിസ്റ്റില്‍ ഉണ്ടത്രെ! ) avd-2ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണം ആയതു കൊണ്ട് തന്നെയാണ് ജോസഫ് മാഷുടെ കൈ വെട്ടിയ കേസില്‍ ശ്രീ.കൊടിയേരി ബാലകൃഷ്ണന്‍ ആദ്യന്തര മന്ത്രിയായ സമയത്ത് UAPA ചുമത്തിയത്. സമാനമായ ഒരു സാഹചര്യം ഫൈസല്‍ വധക്കേസിലും വന്നിരിക്കയാണ്. കേരളീയ സമൂഹത്തിനിടയിലുളള ' ഒരന്ധ' വിശ്വാസമാണ് നമ്മുടെ പോലീസ് സേനയിലെ സംഘികളുടെ സ്വാധീനം അത്ര നിസ്സാരമല്ല എന്നുള്ളത്. ആ വിശ്വാസത്തെ ബലപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ആര് പോലീസ് വകുപ്പ് ഭരിച്ചാലും ദൃശ്യമാവാറുണ്ട്. എന്നാല്‍ പിണറായി സഖാവ് പോലീസ് സേനയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍, മത ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും പൊതു സമൂഹവും ചില കീഴ് വഴക്ക ലംഘനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. 'എല്ലാം ശരിയാകും' എന്നുള്ളത് വെറും ടാഗ് ലൈന്‍ അല്ല എന്നുള്ളതും അതിലപ്പുറം ആത്മാര്‍ത്ഥമായ ജനപക്ഷ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത് എന്ന് ജനങ്ങള്‍ വിശ്വസിച്ചതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലം. UAPA കരിനിയമമാണെന്നും അത് പ്രയോഗിക്കരുതെന്നും നിയമസഭക്കകത്തും പുറത്തും എല്ലാവരും പറയാറുണ്ടെങ്കിലും അത് നമ്മുടെ രാജ്യത്ത് പ്രാപല്ല്യത്തിലുള്ള ഒരു നിയമമാണ്. ആ നിയമപ്രകാരം കുറ്റകൃത്യമാകുന്ന കാര്യങ്ങള്‍ ആര് ചെയ്താലും ജാതി, മത, രാഷ്ട്രീയ, ലിംഗ പരിഗണനകളില്ലാതെ ആ നിയമത്താല്‍ വിചാരണ നേരിടുവാന്‍ ബാധ്യസ്ഥരാണ്. ഖേദകരം എന്നു പറയട്ടെ പലപ്പോഴും ദളിത്, മുസ്ലീം, ആദിവാസികള്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗങ്ങളെ നേരിടുന്നതിനുള്ള ഒരു ടൂള്‍ ആയി ആ നിയമം മാറുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. RSS അടക്കമുള്ള വലതുപക്ഷ ഹിന്ദുത്വ ശക്തികളെ കൂടി പിടിച്ചു കെട്ടുവാന്‍ പര്യാപ്തമാണീ നിയമം എന്നറിയാത്തവരല്ല മലപ്പുറം ജില്ലയിലെ പോലീസ് മേധാവികള്‍. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു അപേക്ഷയുള്ളത്, ഫൈസല്‍ വധത്തോടനുബന്ധിച്ച് തീരൂരങ്ങാടി പോലീസ് രജിസ്ട്രര്‍ ചെയ്ത Crime No.722/20l 6 കേസില്‍ UAPA യിലെ പ്രസക്തമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ബഹു.കോടതി മുമ്പാകെ റിപ്പോര്‍ട്ട് നല്കി കൊല്ലപ്പെട്ട ഫൈസലിനും ഭീതിയോടെ കഴിയുന്ന ജനവിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കണമെന്നാണ്. ബഹു.ഹൈക്കോടതി മേല്‍ ഉദ്ധരിച്ച വിധിന്യായത്തില്‍ പറഞ്ഞതു പോലെ പൗരന്റെ സമാധാനപരമായ ജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനുള്ള ബാധ്യത പോലീസിനുണ്ട്. ആ ബാധ്യത നിറവേറ്റുന്നതില്‍ ജാതിയോ, മതമോ, ലിംഗമോ, വര്‍ണ്ണമോ, രാഷ്ട്രീയമോ ഒരു തടസ്സമാവരുത് കടപ്പാട്: https://www.facebook.com/shukkur.vakkeel/posts/1167747496613089

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter