ഡൽഹി കലാപത്തിൽ ഇര്‍ഫാൻ കൊല്ലപ്പെട്ട കേസ്: കുറ്റപത്രത്തില്‍ ബി.ജെ.പി. നേതാവും
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ സംഘ് പരിവാർ അക്രമികൾ നടത്തിയ വടക്കു കിഴക്കന്‍ ഡല്‍ഹി കലാപത്തിനിടെ 25-കാരനായ ഇര്‍ഫാന്‍ കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രത്തില്‍ ബി.ജെ.പി. നേതാവിന്റെ പേരും ഉൾപ്പെട്ടു. ഡല്‍ഹി ബ്രഹ്മപുരി മണ്ഡലിലെ ജനറല്‍ സെക്രട്ടറി ബ്രിജ്മോഹന്‍ ശര്‍മയുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കര്‍താര്‍ നഗറിലുണ്ടായ കലാപത്തിനിടെയാണ് ഇര്‍ഫാന്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ 28ന് ബ്രിജ്മോഹനേയും അയല്‍ക്കാരായ സണ്ണി സിങ്ങിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 23-ന് ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേട്ടിന് മുമ്പാകെയാണ് ഈ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. ബ്രിജ്മോഹൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ബ്രിജ്മോഹന്‍. ബ്രിജ്മോഹന്റെ പിതാവ് ഹരീഷ് ചന്ദ്രയും ബി.ജെ.പി. നേതാവാണ്. കിസാന്‍ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter