ഫലസ്ഥീനികള്‍ക്കെതിരായുള്ള ജൂതരുടെ ഭീകരാക്രമണം 2018 ല്‍ മൂന്നിരട്ടിയായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്

ഇസ്രയേല്‍ ജൂതവിഭാഗങ്ങളുടെ ഫലസ്ഥീനിയന്‍ പൗരന്മാര്‍ക്ക്  നേരെയുള്ള ഭീകരാക്രമണങ്ങള്‍ 2018 ല്‍ മൂന്നിരിട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മീഡിയകള്‍ നല്‍കുന്ന വെളിപ്പെടുത്തലുകളാണ്  ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

2017 ലെയും മുന്‍വര്‍ഷങ്ങളെയും അപേക്ഷിച്ച് ഡിസംബറില്‍ മാത്രം 482 ഓളം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2017 ഡിസംബറില്‍ ല്‍ അത് 140 ആയിരുന്നുവെന്നും ഇസ്രയേല്‍ മാധ്യമമായ ഹസാരറ്റെസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ അക്രമണത്തിന്റെ കാര്യത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു.
അധിനിവേശ  വെസ്റ്റ് ബാങ്കില്‍ നിരവധി അക്രമങ്ങള്‍ നടന്നതായും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter