സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെന്ന് റഷ്യ

സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് സുരക്ഷിതമായ അവസ്ഥയിലാണെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഹോമ്‌സ് പ്രവിശ്യയിലാണ് വെടിനിര്‍ത്തല്‍ പ്രധാനമായും പ്രാബല്യത്തില്‍ വന്നതെന്ന് മന്ത്രാലയ വ്യക്താവ് മേജര്‍ ജനറല്‍ ഇഗര്‍ കോന്‍ഷെകോ പറഞ്ഞു.
ഹോംസ് പ്രവിശ്യയില്‍ നടപ്പിലാക്കുന്ന താത്കാലിക പരിഹാരം സിറിയന്‍ ഭരണകൂടം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. വെടിനിറുത്താന്‍ ധാരണയില്‍ റഷ്യയും പ്രതിപക്ഷ ഗ്രൂപ്പുകളും സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കൊന്‍ഷെങ്കോ പറഞ്ഞു.
ഭരണപക്ഷവും പ്രതിപക്ഷവും ധാരണയിലെത്തിയാലേ കൂടുതല്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്താനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter