അയോധ്യയിലെ രാമക്ഷേത്രത്തിന് പകരം ലഭിച്ച ഭൂമിയിൽ പള്ളി വരുന്നു
ലക്‌നൗ: രാമക്ഷേത്രത്തിന് ശിലയിട്ടതിന് പിന്നാലെ അയോദ്ധ്യയിൽ നിന്ന് 20 കി.മീറ്റർ അകലെയുള്ള ഭൂമിയിൽ പള്ളി നിർമിക്കുന്നു. ഭൂമിപൂജക്ക് ശേഷം ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയതിന് പിന്നാലെ പള്ളി നിര്‍മ്മാണവും തുടങ്ങാനിരിക്കുകയാണ്. ഹിന്ദു സമൂഹത്തില്‍ നിന്നും ഇതിനായി വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പള്ളി നിര്‍മ്മാണത്തിനായി രൂപീകരിച്ചിരിക്കുന്ന ട്രസ്റ്റ് പറയുന്നു. അയോദ്ധ്യാ വിധി അനുസരിച്ച്‌ മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ ഭൂമിയാണ് മസ്ജിദ് നിര്‍മ്മിക്കാന്‍ ഉത്തർപ്രദേശ് സർക്കാർ വാങ്ങി നൽകിയത്. സുന്നി വഖഫ് ബോര്‍ഡ് പള്ളി നിര്‍മ്മാണത്തിനായി ജൂലൈ 29 ന് ഇന്തോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്ന ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു.

പള്ളി നിര്‍മ്മാണ ട്രസ്റ്റ് അംഗങ്ങള്‍ ഉടന്‍ തന്നെ ഈ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മ്മാണത്തിനായുള്ള ഓഫീസ് ഉടന്‍ ലക്‌നൗവില്‍ തുറക്കുകയും ചെയ്യും. ഇതിനൊപ്പം സംഭാവന സ്വീകരിക്കാനുള്ള ഒരു പോര്‍ട്ടല്‍ അടുത്തയാഴ്ച ആരംഭിക്കും. സാമൂഹിക അടുക്കള ഉള്‍പ്പെടെയുള്ള ഒരു സൗകര്യത്തോടെയുള്ള ഒരു ഡിസൈനാണ് മസ്ജിദിനായി ഒരുങ്ങുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter