ഫലസ്ഥീനി തടവുകാര്‍ക്കെതിരെയുള്ള ഇസ്രയേല്‍ അതിക്രമങ്ങള്‍ അപലപിച്ച് ഒ.ഐ.സി

ഫലസ്ഥീനി തടവുകാര്‍ക്കെതിരെയുളള ഇസ്രയേല്‍ അക്രമങ്ങള്‍ ശക്തമായി അപലപിച്ച് ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍).

സ്വാതന്ത്ര്യത്തിനും നീതിക്കും മഹത്വത്തിനും വേണ്ടിയുള്ള ഫലസ്ഥീനികളുടെ അവകാശങ്ങള്‍ വിട്ട് കൊടുക്കുന്നതിന് വേണ്ടിയുള്ള എല്ലാവിധ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്ന് ഒ.ഐ.സി വ്യക്തമാക്കി.
അന്താരാഷ്ട്രാ മാനുഷിക നിയമങ്ങള്‍ അംഗീകരിച്ചുള്ള ഫലസ്ഥീനികളുടെ പൂര്‍ണ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ വേണ്ടതൊക്കെ ചെയ്തു കൊടുക്കുമെന്നും അവര്‍ ആഹ്യാനം ചെയ്തു.
കണക്കുകള്‍ പ്രകാരം 6,000ത്തോളം ഫലസ്ഥീനികളാണ് ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നത്. 52 സ്ത്രീകളും 270 കുട്ടികളും അതില്‍ ഉള്‍പ്പെടുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter